Showing posts with label Malayalam Kavithakal. Show all posts
Showing posts with label Malayalam Kavithakal. Show all posts

Buddhanum Attinkuttikalum - A Ayyappan ബുദ്ധനും ആട്ടിന്‍കുട്ടിയും (എ അയ്യപ്പന്‍)

>> Thursday, October 8, 2015

Buddhanum Attinkuttikalum - A Ayyappan ബുദ്ധനും ആട്ടിന്‍കുട്ടിയും (എ അയ്യപ്പന്‍)


ബുദ്ധാ ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി

Read more...

Bhashayum Athmahathyayude Thiyathiyum - Malayalam Kavitha by A.Ayyappan

കവിത: ഭാഷയും, ആത്മഹത്യയുടെ തിയ്യതിയും
രചന: അയ്യപ്പൻ
 

ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതു കൊണ്ട്
ഒരു ചങ്ങാതി അത്മഹത്യ ചെയ്തു..
ഇതാണ് ഭൂമിയിൽ അവന്റെ
ജീവിത തഴമ്പിന്റെ പ്രസക്തി
സമുദ്രത്തിന്റേയും, കൊടുങ്കാറ്റിന്റേയും,
മുറിവേറ്റ മൃഗത്തിന്റേയും ഭാഷയുടെ മുന
ഇവൻ ശീലമാക്കിയിരുന്നു..
കൂരുരിട്ടിൽ ഇവൻ തപസ്സു ചെയ്തു
പ്രകാശത്തിന്റെ വാതിലുകൾ തുറന്നില്ല
കിണറ്റിലേയ്ക്കു നോക്കിയപ്പോൾ
അവൻ അവന്റെ മുഖം കണ്ടു
ഭാഷയോടുള്ള ക്രോധം
സ്വത്വത്തെ കുറ്റപ്പെടുത്തി
മുയലിറച്ചി ഇഷ്ടമുള്ളവനല്ല ഈ ചങ്ങാതി
അവന്  സ്വന്തം കണ്ണിന്റെ മുറിവ്
തുന്നിക്കെട്ടാതെ വയ്യ..!

ആത്മഭൂതം നഷ്ടപ്പെട്ടവന്
ഏതുഭാഷയിൽ ആരു
ചരിത്രം നിർമ്മിയ്ക്കും
ഭൂകമ്പം പൊട്ടിത്തെറിച്ച നാൾ
ഇവൻ ഭാഷയെ സ്നേഹിച്ചു
അഗ്നി തണുത്തുറഞ്ഞ നാൾ
മരണത്തിന് തലവെച്ചു
ഇവന്റെ കൈയ്യക്ഷരത്തിന്റെ
വടിവുകളിൽ തെച്ചികൾ വീണു

നദി സംഗമങ്ങളുടെ നടുക്ക്
മുങ്ങി തുടിയ്ക്കുവാൻ ഇച്ചിച്ചവൻ
കണ്ണട ഉപേക്ഷിച്ചു പോയ
ഇവന്റെ മരിച്ച കണ്ണുകൾ
തുറിച്ചു നോക്കുന്നു
ഹൃദയം നഷ്ടപ്പെട്ട അക്ഷരം
ഭാവിയില്ലാത്ത കുട്ടികളെപ്പോലെ
തൃപ്തിയില്ലാത്ത ആകാശം
ഭാഷ വറ്റിയ കടൽ

Read more...

Bhoomiyude kaavalkaran Malayalam Kavithakal by A. Ayyappan ഭൂമിയുടെ കാവൽക്കാരൻ

ഭൂമിയുടെ കാവൽക്കാരൻ
 
എ അയ്യപ്പൻ

നിന്‍റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും
ഇതേ മരത്തിന്റേതാണു.
ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര
ചുള്ളികൾ കൊണ്ട്‌ കളിവീട്‌
ഇമകൾ പോലെ തുടിക്കുന്ന
ഇലകളാൽ തോരണം.
മഴയും വെയിലും
മരച്ചോട്ടിൽ മറക്കണം.
ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം
മരത്തിന്‍റെ നിഴൽ നീയെന്നു തോന്നണം.
ഋതുക്കളിലൂടെ
മരമാടുന്നതു കണ്ട്‌
കാലമളക്കണം.
കരിയിലകളുടെ പാട്ടിൽ കാതോർത്തു നിൽക്കണം.
മഴുവുമായ്‌ ഒരുനാളിവിടെ
മരംവെട്ടുകാരൻ വരുമ്പോൾ
മഴു അവനിലേക്ക്‌ തിരിഞ്ഞീടാൻ മന്ത്രം നീയോതണം.
മരം വാഴുന്ന കരയെ കടലെടുക്കാതെ കാക്കുന്നവൻ
കാവൽക്കാരൻ.
ദാഹത്തിന്‍റെ ഓർമ്മയ്ക്ക്‌
പാതാളത്തിൽ താണ ബലിശിരസ്സ്‌.
മരച്ചോട്ടിൽ തണലുകൊള്ളാൻ
പിതൃഘാതകനെത്തുമ്പോൾ
ക്ഷീരം നിറഞ്ഞ കയ്യിലൊരു
ചെത്തിക്കൂർപ്പിച്ച
അമ്പ് .

Read more...

Ayyappavachanam അയ്യപ്പവചനം Malayalam Kavithakal by A. Ayyappan

അയ്യപ്പവചനം

(എ.അയ്യപ്പന്റെ തെരഞ്ഞെടുത്ത വരികൾ)

തീ പിടിച്ച കാലുകളോടെ
ഓടുകയാണൊരു മൃഗം..
മൃഗത്തിനു തീയോട് പക
കരുണ തേടാൻ കാതങ്ങൾ താണ്ടണം
ക്രൌര്യത്തിന്റെ ആക്രമണത്തിനു അർദ്ധ നിമ

തുപ്പല്‍തൊട്ട് മായ്ക്കരുതക്ഷരം
ടീച്ചര്‍ കൊടുത്ത
ചോക്കുകൊണ്ടു വരയ്ക്കുന്നു
മഷിത്തണ്ടിന്‍റെ മണമുള്ള
സ്ലേറ്റിലൊരു ഭൂപടം

Read more...

Athazham Malayalam Poem by A.Ayyappan അത്താഴം

അത്താഴം (Athazham)
രചന - എ.അയ്യപ്പന്‍ (A. Ayyappan)


കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

Read more...

Aalila ആലില A.Ayyappan Malayalam Kavithakal

കവിത: ആലില (Aalila)
രചന: അയ്യപ്പൻ



നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു

ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..

എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം

ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ്



Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP