sukhamaanente dhukham Malayalam poeem

>> Thursday, August 4, 2011

sukhamaanente dhukham

നിതാന്ധമായ സ്വപ്ന സാഫല്യത്തിന് -
കാതോര്ത്തിരിക്കുന്നോരെ ഇതാനെന്റ്റെ ദുഖം
പൈതൃകം എന്നെ വലിചെറി ഞ്ഞെങ്കില്‍...
ദൈവങ്ങള്‍ ‍എന്നെ വെറുത്തിരുന്നെങ്കില്‍
പെറ്റമ്മ പ്രാകി ശപിച്ചിരുന്നെങ്കില്‍
വീഥികള്‍ മുന്നില്‍ അടഞ്ഞിരുന്നെങ്കില്‍
കാലം പുറകെ ഇഴഞ്ഞിരുന്നെങ്കില്‍
ഇരുട്ടില്‍ തപ്പി തടഞ്ഞിരുന്നെങ്കില്‍
മനസ്സില്‍ ഓര്‍മ മറഞ്ഞിരുന്നെങ്കില്‍
യാമം ഒന്നായി നിലച്ചിരുന്നെങ്കില്‍
സ്നേഹങ്ങള്‍ എന്നെ പഴിച്ചിരുന്നെങ്കില്‍
കുറ്റങ്ങള്‍ എന്നില്‍ നിറഞ്ഞിരുന്നെങ്കില്‍
സാത്യങ്ങള്‍ എല്ലാം കറുത്തിരുന്നെങ്കില്‍
വന്ധങ്ങള്‍ എല്ലാം തകര്‍ന്നിരുന്നെങ്കില്‍
മുള്ളുകള്‍ ദേഹം പുണര്‍ന്നിരുന്നെങ്കില്‍



മാറ്റാമിള്ലാത്ത ദുഖ സുഖം

Read more...

ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍ Malyalam poem

സുന്ദരിയായൊരു വിഷുക്കാലമേ!
കണികൊന്നപ്പൂക്കള്‍ തന്‍കാലമേ
എന്‍മനോവടിയിലും നീ മഞ്ഞ
പൂക്കളുതിര്‍ക്കുന്നു മനോഹരിയായ്‌

വിടര്‍ന്ന കണ്ണുകളില്‍ കൗതുകമായ്
നീയെത്തവേ എന്‍റെ സായാഹ്നങ്ങള്‍
എത്രയോ സുന്ദരതരളിതമാകുന്നു!
മനോഹരിയത് നീ അറിയുന്നുവോ

നിറഞ്ഞു പൂക്കുമീ ഭൂവില്‍ നിന്നൊടൊ
തുല്ലസിക്കാന്‍ എന്തൊരു രസമാണെന്നോ!
കിളിപ്പാട്ട് കേള്‍ക്കാനീ മാവിന്‍ തണലില്‍
ഞാന്‍ വന്നിരിക്കുമീ വിഷുക്കാലനാളില്‍

ബാല്യം നല്കാഞ്ഞ തൊക്കെയും ഞാന്‍
സാകൂതം കണ്ടു നിറക്കുന്നെന്‍കണ്‍കളില്‍
ഉണ്ണികള്‍തന്‍ കലപില കേള്‍ക്കുമീമര
ചോട്ടിലെന്‍ ബാല്യവും തേങ്ങുന്നപ്പോള്‍

സുന്ദരിയായൊരു വിഷുക്കാലമേ!
കണിക്കൊന്ന പൂക്കള്‍ തന്‍കാലമേ!
നീന്നോടോത്തുല്ലസിച്ചു മനംനിറയ്ക്കാന്‍
ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍ 
 
_________________

എഴുതിയതെല്ലാം ജലരേഖകളായ്
നിനച്ചതെല്ലാം പഴ്കിനാവുകളായ്
ഓര്‍മ്മകളില്‍ വൈകൃതങ്ങളായ്
പിന്‍വിളിച്ചെന്നെ ചിറികോട്ടുന്നു

കണ്ടതെല്ലാം പേക്കിനാവുകളായ്
കാണിച്ചതെല്ലാം അബദ്ധങ്ങളായ്‌
കാത്തിരുന്നതെല്ലാം നോവുകളായ്
എന്നില്‍ സംഹാരതാണ്ടാവമാടുന്നു

പറഞ്ഞതെല്ലാം വ്യര്‍തമായ്
കരുതിയതെല്ലാം പരിഹാസ്യമായ്‌
എന്‍ ചുവടുകളെ പിന്തുടര്‍ന്നെവം
കരുണയില്ലാത്ത മുള്‍വീഥിയാകുന്നു

നിദ്രകള്‍ പല്ലിളി ചെന്നോടടുക്കുമ്പോള്‍
മിഴികള്‍ നിറഞ്ഞോഴുകിയകറ്റുന്നു
എന്തിനീ വിജനമാം വീഥിയില്‍
സ്നേഹപ്പൂക്കള്‍ വിതറി നീവന്നു.....

Read more...

പാവം മനസ് Mlayalam poem

ഒരു പളുങ്കു പാത്രം
കണ്ണാടിപളുങ്കു പാത്രം
പുറമേ നിന്ന് നോക്കുമ്പോളും കാണാം
അതില്‍ നിറയെ ശലഭങ്ങളാണ്,
പൂക്കളും, സ്വപ്നങ്ങളുടെ നനുത്ത
സ്നേഹത്തിന്‍ ഗന്ധം ഉണങ്ങിയപൂക്കളുടെ
വാടപോലെ ..
മനസെന്ന പളുങ്കുപാത്രം
ഉള്ളകതെക്കു കടന്നപ്പോള്‍ അവിടെ
കത്തിയുരുകുന്നൊരു നാളം..
അതിനു മാത്രംതീയുടെ കത്തിക്കയറുന്ന
നിറം...
ഹൃദയം ആയിരുന്നു വില്ലന്‍
സ്നേഹം കത്തിച്ചു വെച്ച
വില്ലന്‍..പാവം മനസ് 
 
____________________
മുറ്റത്തെ മഞ്ചാടി ചോട്ടില്‍
തുള്ളിക്കളിക്കണതാരോ ?
പൊന്നുമ്മ നല്‍കണ കാറ്റാണോ?
മിന്നി തിളങ്ങും മിനുങ്ങാണോ?
കിന്നാരം ചൊല്ലുമീ തുമ്പിപെണ്ണോ?
ഇല്ലത്തെ ചെല്ലമ്മേടുണ്ണിയാണോ ?
അല്ലെന്നു ചൊല്ലുന്നോരീമനമേ
ആരെന്നു ചൊല്ലുമോ നീ മനമേ ?
മഞ്ചാടിചോട്ടിലീ തുള്ളിക്കളിക്കും
കഥകള്‍ പറയണ, മിഴികള്‍ തുളുമ്പണ
മുത്തുകിലുങ്ങു മോരായിരമോര്‍മ്മകളാണേ..
ഓര്‍മ്മകളാണേ ...

Read more...

ഇടം തേടിയവരോട്.... Malayalam poem

ഇടം തേടിയവരോട്....

------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.

ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..

നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..

സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..

വിപ്ലവ ലഹരിയുടെ മദ ഗന്ധം..

നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..


സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..

-------------------------------------------(മനു നെല്ലായ)

Read more...

വര്‍ഷ മേഘങ്ങള്‍ Malayalam poem

വര്‍ഷ മേഘങ്ങള്‍

------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------(മനു നെല്ലായ)

Read more...

കലി ഉണരും കാലം Malayalam poem

കലി ഉണരും കാലം.

---------------------------------

സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.

കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?

തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്‌
പിതൃക്കളെ കൊത്തി തിന്നുന്നു.

ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.

അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.

കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.

വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.

ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.

നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്‌
ഉപേക്ഷിക്കപെടുന്നു.

ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)

ഇതു ഇന്നിന്‍റെ ബലിദാനം.

നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

----------------------------------(മനു നെല്ലായ)

Read more...

തടവുകാരി Malayalam poem

തടവുകാരി.

-------------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.

ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്‌
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.

നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.

ചെവി തുളച്ച്‌,
കരള്‍ പറിച്ച്‌,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..

താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.

ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..

ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?

-----------------------------( മനു നെല്ലായ)

Read more...

സഖാവേ, ആറടി മുന്നോട്ട് Malayalam poem

സഖാവേ, ആറടി മുന്നോട്ട്..

----------------------------
സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.

കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത്‌ വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.

മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.

പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.

പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.

'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.

പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.

വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.

സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!

----------------------------( മനു നെല്ലായ)

Read more...

പ്രവാചകന്‍റെ നിലവിളി Malayalam poem

പ്രവാചകന്‍റെ നിലവിളി.

----------------------------

കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്‌.,
രതിയുമാണ്.

ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്‌.
പ്രാണനും.

---------------------------( മനു നെല്ലായ)

Read more...

പ്രണയ ഹത്യ Malayalam poem

പ്രണയ ഹത്യ.


------------------------------------
മിനിയാന്ന്,
എന്‍റെ കാമുകി
പ്രണയത്തെ പ്രസവിച്ചു.

ഇന്നലെ,
എന്‍റെ കയ്യില്‍ പ്രണയം തന്ന്,
അവള്‍ മരിച്ചു.

പ്രണയ മൂര്‍ച്ഛകളിലെ,
ദിന രാത്രങ്ങള്‍ക്കപ്പുറം
ഞങ്ങള്‍ പൂത്തുലഞ്ഞ
കദംബങ്ങളായിരുന്നു..
ചന്ദന ഗന്ധവും, മുല്ലപ്പൂ മണവും
എന്നും ഞങ്ങളെ
പൊതിഞ്ഞിരുന്നു.
നിലാവ് ഞങ്ങള്‍ക്ക്
പുതപ്പു വിരിച്ചിരുന്നു...

ഇന്നീ കുഞ്ഞ്.!
മൃത്യു ഗന്ധം പേറുന്ന മുഖത്തോടെ,
വാ കീറി കരയുന്ന
വിരൂപമായ പ്രണയ സൃഷ്ട്ടി.!
ഇതും നോക്കി,
കവി ലോകം എന്തോതും??

ഇന്ന് ഞാന്‍,
പ്രണയ നാമം ചെയ്ത
ഈ കുഞ്ഞിന്‍റെ,
ചങ്ക് ഞെക്കി കൊന്ന്‌
ശവമടക്കം ചെയ്തു.

ആകയാല്‍.,
നാളെ ഞാന്‍
സ്വസ്ഥനാണ്.


---------------------------------------------(മനു നെല്ലായ)

Read more...

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം Malayalam poem

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം.

--------------------------------------
ചത്ത വാക്കുകളിലെ
പ്രണയാര്‍ത്ഥങ്ങളില്‍,
ഹൃദയരക്തം
ഇറ്റി ചുവപ്പിച്ച
ഫെബ്രുവരി സന്ധ്യകളില്‍,
പ്രണയം
നഗരഭോഗങ്ങളില്‍ പെട്ട്
അലറി മരിക്കുന്നു.

''Wanna you be my valentine..? ''
ചങ്കില്‍ കാമം ജ്വലിക്കുന്ന വാക്കുകള്‍
ചോദ്യം- റൂഷിന്റെ.,
ഫ്രൂട്ടി ലിപ്സിനറെ.,
പെഡി ക്യൂറിന്റെ.,
മാനി ക്യൂറിന്റെ..,
കാമ സൌരഭ്യങ്ങളുടെയും
ചോദ്യ ശരങ്ങള്‍.

ആധുനികോത്തര നിഖണ്ടുവില്‍,
വാക്കുകള്‍ തിരഞ്ഞെടുക്കുന്നു.
കാമം.. രതിമോഹം..മാംസദാഹം.
പ്രണയത്തിനും,
നാനാര്‍ത്ഥങ്ങള്‍.

'ക്യാറ്റ് വാക്ക്' ചെയ്യാം.,
'റാമ്പില്‍' തിളങ്ങാം.,
ഇണ ചേരാനൊരു 'ഡേറ്റിങ്ങും'.

പബ്ബുകളില്‍ 'ജെന്നിഫെര്‍ ലോപ്പെസ്'
അരയിളക്കി പാടുന്നു.
നക്ഷത്ര സത്രങ്ങളിലെ,
ചുവന്ന വെട്ടം ചിതറും
ശീതള ലഹരിയില്‍
അസ്ഥികള്‍ പൂക്കുന്നു.
കാമത്തിന്‍റെ കരുത്തോടെ
'വാലെന്റയിന്‍ പുണ്യാളനു'
സ്തുതികള്‍ പായുന്നു.

നിശാ ദീപങ്ങള്‍ അണയുന്നു.
രതിമൂര്‍ച്ചകളുടെ
കൊള്ളിയാന്‍ വെട്ടങ്ങള്‍
എരിഞ്ഞടങ്ങുന്നു.
നഷ്ട്ട ബോധത്തിന്റെ
ചാരിത്ര നോവുകളില്‍,
വരുംകാല മാതൃത്വവും
അസ്വസ്ഥമാകുന്നു.

ചെറു ക്ലിനിക്കുകളില്‍
ഭ്രൂണഹത്യ വ്യാപാരം
പൊടി പൊടിക്കുന്നു.
'ലവ്സ് ലേബര്‍'
വെറും 'ലോസ്റ്റ്‌' ആകുന്നു!

നാളെകളുടെ
ഫെബ്രുവരി സന്ധ്യകള്‍.
മാതൃകാ ഫ്രൈമില്‍
ഒരുവന്റെ കുടുംബിനി.
വേറൊരുവളുടെ ഭര്‍തൃവേഷം..

കാലം നീങ്ങുന്നു.
പ്രണയ നാടകത്തിന്‍
തിരശീല താഴുന്നു.
അസ്ഥികള്‍ പഴുപ്പിച്ച
വൈറസ്സിന്റെ അദൃശ്യതയോടെ,
മരണം
പതിഞ്ഞ നിശ്വാസത്തില്‍
ഇണകളോട്
വീണ്ടും മൊഴിയുന്നു-
''Wanna you be my valentine..?''

---------------------------------------------( മനു നെല്ലായ)

Read more...

പ്രിയേ ,വെറും പ്രണയമല്ലിത് Malayalam poem Kavitha

പ്രിയേ ,വെറും പ്രണയമല്ലിത്.

--------------------------------

നിലാവൊഴിയുന്നു.
ഇരുളില്‍ സ്വപ്നം
മരിക്കുന്നു.
വീണ്ടുമൊരു പിന്‍വിളി കാത്ത്‌,
അനാഥത്വത്തിന്റെ
ഇരുണ്ട ഇട നാഴിയില്‍
പ്രണയം വിതുമ്പുന്നു.

ബന്ധം.. ബന്ധനം..
പ്രിയമുള്ളവളെ,
നിശബ്ധമാമെന്‍ ഏകാന്ത നിമിഷങ്ങളില്‍,
നിലാവിന്‍റെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ചവളെ.,
എന്‍റെ ചിന്തകളെ കുരുതി കൊടുത്ത്,
ഈ പ്രാണന്‍റെ പിടച്ചില്‍ തീരുവോളം,
നിന്നെ പ്രണയിച്ചവന്‍ ഞാന്‍.
ഓര്‍ക്കുക പ്രിയേ,
വെറും വെറും പ്രണയമല്ലിത്.


നിന്‍റെ മിഴിനീരിലെ
വാഗ്ദത്ത ഭൂമിയില്‍.,
നിന്‍റെ വാക്കുകളിലെ
നക്ഷത്ര കാഴ്ചകളില്‍ ,
എന്‍റെ പ്രണയം
കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.


പാതി മുറിഞ്ഞ സ്വപ്നം.
ഒറ്റപെടലിന്റെ കയ്പ്പ്.
വേദന.. മഹാ വേദന!

വയ്യിനി ഓമനേ..
വര്‍ത്തമാന വേഗത്തിന്‍റെ
ചതുപ്പില്‍
ആണ്ടു പോകുന്ന
എന്‍റെ പ്രണയം!
കെട്ട നിലാവിന്‍റെ
ദു:സ്വപ്നങ്ങളില്‍,
നോവുകള്‍ കൊടും മുള്ളായി
ചങ്കില്‍ കുരുങ്ങുന്നു.


ഈനിമിഷം..
യാത്രാ മൊഴിയില്ല.
വേഷ പകര്‍ച്ചകളില്ല.
ആകയാല്‍,
ഞാനെന്‍റെ തൂലിക
കുടഞ്ഞെറിയുന്നു.

തുച്ഛ ജീവനും.

---------------------------------------- ( മനു നെല്ലായ )



ഒരു പിന്‍ കുറിപ്പ് : നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..

Read more...

ശയനം Malayalam poem kavitha

ശയനം

-----------------------------------

ജാനിസ്,
ഇത് വെളിച്ചം നഷ്ട്ടപ്പെട്ട
സൂര്യന്‍റെ,
ചങ്ക് പിളര്‍ന്ന
വേനലിന്‍ രോദനം.

സമുദ്രങ്ങള്‍ കടന്നെത്തി
നീ തെളിച്ച നീല വെട്ടത്തില്‍,
നിശ്വാസ വേഗങ്ങളില്‍,
കാമത്തിന്‍റെ കുതിപ്പോടെ
ഉയിര്‍തെഴുന്നെറ്റവാന്‍ ഞാന്‍.
ഇനിയും ,നിന്‍റെ
മൂപ്പെത്താത്ത ചര്‍മ്മങ്ങളില്‍
ഞാനെന്‍റെ ശയന പാപം
തുടരുന്നു.

ഹാ! വശ്യം.. മോഹിതം..ശ്രുതിലയം!
എന്‍റെ സിരകളില്‍
ജ്വാല പടരും നിന്‍,
'സാംബാ'* നര്‍ത്തനം!

നാം പിടഞ്ഞു ഉണരുന്നു;

നിന്‍റെ മാംസത്തിന്‍ മദ ഗന്ധമേറ്റ്‌ എന്‍റെ ,
ചിന്തകള്‍ തട്ടി ഉടഞ്ഞൂര്‍ന്നു വീണതും;
വിറയാര്‍ന്ന വിദ്യുത്,കരാന്ഗുലികള്‍ കൊണ്ടെന്‍റെ
ഹൃത്തില്‍ വന്യമാം ഗീതം ഉതിര്‍ത്തതും;
നിന്‍റെ സൌവര്‍ണ്ണ ചികുരഭാരത്തിലെന്‍,
യൌവനം നിറയാത്ത മിഴികള്‍ അടച്ചതും..
.
''voce e bonita ..te amo flor.."**
പ്രണയം! വെറും രതി ജന്യ മോഹം!
കാമം പ്രണയത്തിനു
തഴപ്പായ് വിരിക്കുന്നു.
ശയനം മരണവും.

ആസക്തികളുടെ ശുക്ല ഭാരം പേറി,
സുര താള പെരുക്കങ്ങള്‍
പതിഞ്ഞു ഒടുങ്ങുന്നു.
തലച്ചോറിലെ
പുക കാഴ്ച്ചക്കുള്ളില്‍ നിന്നും
ഒരു സ്വപനം
തലയോട്ടി പിളര്‍ന്നു
പുറത്തു വരുന്നു.

'കുഞ്ഞരി പല്ലിന്റെ വേണ്മയോടും,
അമ്മതന്‍ വാത്സല്ല്യം ച്ചുരന്നെടുത്തും,
നെഞ്ചിലെ ചൂടേറ്റു കരഞ്ഞുണര്‍ന്നും,
താരാട്ടിന്‍ നോവേറ്റു ശയിച്ച സ്വപ്നം.'

ജാനിസ്,
ഇന്ന് നീ സത്വം നഷ്ട്ടപ്പെട്ടവളുടെ
മരണ വേദന.
അസ്ഥികൂടത്തിന്റെ
ചിരി പോലെ,
പ്രാണന്‍റെ പിന്‍വിളി.
മൃതിയുടെ കറുത്ത
ശിരോവസ്ത്രം നീക്കി,
ഉത്തരീയം അഴിച്ചു,
മാടി വിളിക്കുന്നതെന്തിനു?

ഈ ശിലാ സത്രത്തിലെ
മഹാ ശൈത്യത്തില്‍.,
രതിമൂര്ച്ചകളുടെ,
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഞാനെന്ന നീയും,
നീയെന്ന ഞാനും,
നാമെന്ന മൃത്യുവും മാത്രം.

-----------------------------------------(മനു നെല്ലായ)

സാംബാ'*= ബ്രസീലിലെ ഒരു നൃത്തം.

'voce e bonita ..te amo flor.."**= you are pretty.so i love you dear..

Read more...

കാല്‍വരികുന്നിലെ ദേവന്‍ Malayalam poem kavitha

കാല്‍വരികുന്നിലെ ദേവന്‍



------------------------------------
കാല്‍വരി കുന്നിന്‍റെ
ദേശം.

അജ്ഞതയുടെ ഇരുണ്ട
തടവറയില്‍ നിന്ന്,
മോചനത്തിന്റെ
പത്തു കല്‍പ്പനകള്‍
ദാനം ചെയ്ത ഭൂമി.

സ്നേഹശൂന്യതയുടെയും,
ദയാ രാഹിത്യത്തിന്റെയും
വരണ്ട മടിത്തട്ടില്‍
ഉറങ്ങി പോയ ജനത.
വിധിയുടെ കൈകളാല്‍,
അവര്‍ ചെയ്ത
പാപങ്ങള്‍.

ജനിയുടെ അവിശുദ്ധ ഗര്‍ഭം
പേറുന്നവര്‍ ..
പാപ കര്‍മങ്ങളുടെ
ഫലം നുകരാന്‍,
സ്വര്‍ഗ്ഗ വാതില്‍
തുറന്നിറങ്ങി വന്ന
ഒരു കുഞ്ഞാട്;
അത് യേശുവായിരുന്നു.


സ്വാര്‍ഥതയുടെ നിറവില്‍
അന്ധയായവര്‍ക്ക്,
കനിവിന്റെ
കാഴ്ച നല്‍കിയവന്‍.

അസന്മാര്‍ഗത്തിന്റെ
അട്ടഹാസങ്ങളാല്‍
ബധിരയായവര്‍ക്ക്,
അറിവിന്റെ സങ്കീര്‍ത്തനങ്ങള്‍
പാടി ചെവി തുറപ്പിച്ചവന്‍.

തെരുവിന്‍റെ വേശ്യകള്‍ക്ക്,
സന്മാര്‍ഗത്തിന്റെ
അടിയുടുപ്പുകള്‍
ദാനം ചെയ്തവന്‍.

മുപ്പതു വെള്ളി കാശിന്‍റെ
കത്തുന്ന തിളക്കതാല്‍
അന്ധനായവന്,
തന്‍റെ രക്തവും ,മാംസവും
നല്‍കിയ മഹാ പരിത്യാഗി..

അത് യേശുവായിരുന്നു.

പാപത്തിന്റെ മുള്‍ കിരീടം
ചൂടാന്‍ വേണ്ടി മാത്രം പിറന്ന
ഇടയന്‍റെ സ്വന്തം കുഞ്ഞാട്..



------------------------------(മനു നെല്ലായ)

Read more...

നിള ഒഴുകാതെ Malayalam poem kavitha

നിള ഒഴുകാതെ.

-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ്‌ കണ്ടതു
നിളയെയാണ്.

യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .

ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.

നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്‌..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.

ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.

സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.


----------------------------(മനു നെല്ലായ)

Read more...

ജന്മം പോലെ. Malayalam poem kavitha

ജന്മം പോലെ.

------------------------------
വര്‍ണ്ണങ്ങളുടെ
ജീവിത ദീപ്തിയില്‍
മഴവില്‍ തീര്‍ത്ത മനസ്സ്.
വെറുതെ തൊടാന്‍ കൊതിച്ച
കൈകളില്‍ തൂങ്ങി
പേക്കിനാവ് പോലീ ജന്മം .

കണ്ടതെല്ലാം നയനാനന്ദം!
ഇമയനക്കാതെ നോക്കിയിരുന്നു..
വേനല്‍ , വസന്തത്തില്‍
കാറ്റൂതി കരയുന്നു.
മുറിവുകള്‍..ചോര കിനിഞ്ഞ്..
സ്വാര്‍ഥതയുടെ
ഭീകര മുഖങ്ങള്‍..
തിമിരം തീര്‍ത്ത കണ്ണുകള്‍ക്ക്‌
ഇനി കാഴ്ചയെന്ത്?

ഓര്‍മകള്‍ക്കു ഗന്ധമത്രെ.!
വാടികരിഞ്ഞ
ഓര്‍മ്മകളത്രയും
മനസ്സില്‍ പൊതിഞ്ഞു .
വരും കാല ദുര്‍ഗന്ധത്തെ
മൂക്കിനു അറിയില്ലല്ലോ.

സഹയാത്രികര്‍..
നിസ്വാര്‍ത്ഥ സ്നേഹം
എന്നും മുന്തിരി ചാറായിരുന്നു.
കയ്പ്പിന്റെ ഓര്‍മയില്‍
നാക്കും
രുചി മറക്കുന്നു.

കേട്ട ശബ്ധങ്ങളിലെല്ലാം
സംഗീതം മാത്രം ,
തത്ത്വ ശാസ്ത്രങ്ങള്‍ക്കും
കാതു കൊടുത്തു.
വാക്കുകള്‍ ..
കൂരമ്പുകള്‍..
ചെവികള്‍ പൊട്ടി പോയി.

ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..


----------------------------(മനു നെല്ലായ)

Read more...

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം . Malayalam poem kavitha

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം .

-----------------------------
നിശ്ശബ്ദമീ
താഴ്വാരത്തില്‍
സഹ്യന്‍റെ ജടാ ഭാരം
ഉലഞ്ഞഴിയുന്നു.

കാട്ടു പെണ്ണിന്‍റെ
ഉര്‍വ്വരതയില്‍
മല്ലീശ്വരന്‍റെ
മനമിളകുന്നു.

മുളംകുടിലും,
മുള്‍പ്പടര്‍പ്പും
സൈരന്ധ്രിയുടെ
തപ്ത നിശ്വാസങ്ങളില്‍
വിറ കൊള്ളുന്നു .

വന്യതയുടെ
വാത്മീകങ്ങളില്‍,
മദ ഗന്ധം പേറി,
പാല്‍പ്പതയോഴുക്കി,
കുന്തി പിറക്കുന്നു.

* * * * * * * * *

ഭരണം, നിയമം ,
പരി പാലന മന്ത്രം.
പ്രഖ്യാപിത ഘോഷം,
ദേശീയോദ്യാനം!

കാല ഭേദങ്ങളുടെ
പ്രഹസനങ്ങളോട്
നിശബ്ധത തുളച്ച്
ചീവീടുകളുടെ
വന രോദനം.

നാം കണ്ട കാഴ്ചകള്‍.,
കാണാതെ പോയതും,
കണ്ടു മടുത്തതും-
പരിസ്ഥിതി തകരുന്നു.
പ്രകൃതി മരിക്കുന്നു.!

നിശബ്ദതയുടെ
താഴ്വാരത്തില്‍
മൂകത നിലക്കുന്നു.
ശബ്ദ ഘോഷ -
ഗാംഭീര്യത്തോടെ,
നിശബ്ധത മരിക്കുന്നു.

---------------------------(മനു നെല്ലായ)

Read more...

രതിയും ,പ്രണയവും Malayalam kavitha poem

രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി .. 
___________________
നിന്‍റെ നെഞ്ചിലെ
ചൂടേറ്റു വാങ്ങുമ്പോള്‍,
ഒരു വേനല്‍ മഴ തുള്ളി പോല്‍
നിന്നില്‍ ചിതറുമ്പോള്‍,
ഈ രാവു പുലരുന്നത്
നോവുകളിലെക്കായിരുന്നെങ്കില്‍
ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...

Read more...

ഞാന്‍ ചിന്തിക്കാറുണ്ട് .. malayalam poem kavitha

ഞാന്‍ ചിന്തിക്കാറുണ്ട്,
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.

വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .

ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..

നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.


പ്രണയം കാമത്തിനു
തഴപ്പായ്‌ വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..

---------------
-----------------( മനു നെല്ലായ )

Read more...

പ്രിയേ, വെറും പ്രണയമാണിത് .. Malayalam poem kavitha

പ്രിയേ, വെറും പ്രണയമാണിത് ..

--------------------------------------
വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.

Read more...

രോഗം Maalayalam poem kavitha

രോഗം

----------------------------------------------

ഞാന്‍ ഒരു രോഗി.
മനസ്സിന്‍റെ ആഴങ്ങളില്‍
വേരൂന്നിയ ആദര്‍ശങ്ങളെ
വ്യഭിചാര ശാലകളില്‍
ലേലം ചെയ്യാതെ മുറുകെ പിടിച്ചവന്‍..
സ്വപ്‌നങ്ങള്‍ ചുമച്ചു തുപ്പിയ
നാറുന്ന കഫക്കട്ടയെ
കടിച്ചു വലിക്കുന്ന ഉറുമ്പുകളായി
സഹയാത്രികര്‍.
കുഷ്ഠം അറുത്തു തിന്നു
വിധിക്കായ്‌ ഉചിഷ്ട്ടമാക്കിയ വിരലുകള്‍.
പൊയ് മുഖമാക്കി
പാതി വെന്ത ഹൃദയവും .
കാലം സമ്മാനിച്ച
മുള്‍ കിരീടത്തിന്‍ മുനകളില്‍
നിന്ന് ഒറ്റിവീഴുന്ന
ചല രക്തങ്ങള്‍
രേതസ്സുകളായി വീണ്ടും
ജീവിതത്തിന്‍റെ അഴുകിയ
ഗര്‍ഭ പാത്രത്തിലേക്ക്.
എല്ലാം ഭൂത കാലം അടിച്ചേല്‍പ്പിച്ച
കരിഞ്ഞ പച്ച മാംസത്തിന്റെ
ഗന്ധത്താല്‍ മനം പുരട്ടുന്ന ഓര്‍മ്മകള്‍.
ആത്മ പീഡന സംതൃപ്തിയില്‍
രതിമൂര്‍ച്ച മറന്ന നാളുകള്‍
കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
തഴമ്പിച്ച മനസ്സുമിപ്പോള്‍
ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ഇനി തുടരാന്‍ വയ്യ !
ആരോ പറഞ്ഞറിഞ്ഞു ,
ഈ രോഗത്തിനോരെ
മരുന്നേയുള്ളുവെന്നു ,
എല്ലാം തുടര്‍ന്ന ജീവനൊരു മോചനം..
അകലെ,
കിഴുക്കാം തൂക്കായ
ചക്രവാളങ്ങളില്‍ ,
ഋതുക്കള്‍ തീര്‍ത്ത അലകളില്‍
സ്വതന്ത്രമായി മേയാന്‍ വിടാം..
ആത്മാവിന്‍റെ അകലുന്ന
ചിറകടിയൊച്ചകള്‍
എന്‍റെ വിധിയോടുള്ള
എന്‍റെ യാത്രാ മൊഴിയാകട്ടെ.

Read more...

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്?? Malayalam poem

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്??
ആരാണ്, ഒരു കിനാവിൽ വിരുന്നെത്തി, “ഓരോ മഴയും നിന്നിലേക്കുള്ള എന്റെ വന്നെത്തലാണെന്ന്“ എന്റെ കാതിൽ മന്ത്രിച്ചത്??

എന്നിട്ടുമെന്തേ, പെരുമഴക്കിടയിലൂടെ, തുള്ളിക്കൊഴിഞ്ഞ്, നനയാതെ ഞാൻ നടന്നൊഴിഞ്ഞത്???

അറിയാം,
മഴ നനയാതെ,
സ്വന്തമാക്കാതെ ഞാൻ പ്രണയിക്കുകയാണെന്ന്...

നേടലിനേക്കാൾ,
ബലികൊടുക്കലിലാണ് പ്രണയം ജീവിക്കുന്നതെന്ന്...

മരം പെയ്യുമ്പോളും,
എന്റെ ആത്മാവു നിറയുന്നുണ്ടെന്ന്....

എന്റെ പ്രണയം,
വാൻ‌ഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്...
രക്തം കിനിഞ്ഞ്....
നിലക്കാതെ വേദനിച്ച്................

Read more...

ഇന്ന് ഞാനും അവളും.... Malayalam poem

ഇന്ന് ഞാനും അവളും....

രാത്രിയുടെ അവസാന ഇതളും പോലിനപ്പോള്‍

അവള്‍ വിണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി

എന്‍റെ ചിന്തകളില്‍ ഞാന്‍ ഒഴുകി നടന്നു ..

ഏത് കിനാവില്‍ ആണിവളെ മറന്നു ഞാന്‍ ഉറങ്ങതിയത്

ഏത് പുസ്തകത്താളില്‍ ആണിവളെ കണ്ടു ഞാന്‍ മയങ്ങിയത്

ഏത് കുളിര്‍ കാറ്റില്‍ ആണിവളുടെ പുമണം ഞാന്‍ നുകര്‍ന്നത്

ഏത് തിരത്ത് ആണിവളുടെ കാല്‍പാദം ഞാന്‍ തഴുകിയത്

പുലര്‍ച്ചയുടെ ശാന്തിയുമായി ശ്രികോവില്‍ പടിയില്‍ വച്ചോ

അതോ സയഹ്നതിന്ടെ അലസത പേറുന്ന തെരുവില്‍ വച്ചോ

അതുമല്ല കിനാവുകളില്‍ പായുന്ന മനസ്സിന്‍റെ തേരില്‍ വച്ചോ

അറിയില്ല എനിക്കിന്ന് ഒന്നുമറിയില്ല

കാണില്ല ഇന്ന് ഞാന്‍ ഒന്നുമേതന്നെയും

ഒന്ന് മാത്രം നിനയ്കാം

ഇന്ന് ഞാനും അവളും മാത്രം ഭുമിയിലെന്ന്

Read more...

സുക്ഷം പറയാനരുന്ട് ? Malayalam Poem

സുക്ഷം പറയാനരുന്ട് ?

ജിവിതമെന്നലെന്തന്ന് സുക്ഷം പറയാനരുന്ട് ?

ജനനം , മരണം , ഇടവേള തെല്ലു വളര്‍ച്ച ജിവിതമോ ?

കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ്‌ മാറ്റാന്‍ ഭക്ഷണവും

സ്ത്രിയും പുരുഷനും ഒത്താലും കുടുംബ ശ്രുംഘലയാര്‍ന്നാലും

സമുഹമോക്കവേ ചേര്‍ന്നാലും കൂട്ട)യോട്ടു‌ കഴിഞ്ഞാലും

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

ഇന്നലെ നമ്മില്‍ നിറയന്ടെ ഇന്നിനെ നമ്മള്‍ പഠിക്കണ്ടേ

നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ ഓര്‍ക്കണ്ടേ

എല്ലാമോര്‍ത്ത്‌ വസിച്ചാലും

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

സുഖവും ദുഃവുമെത്തുംപോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍

ഐശ്വര്യം വന്നെത്തുമ്പോള്‍ കുട്ടരും ഒത്തു രസിക്കുമ്പോള്‍

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

ജിവിതലക്ഷയം കണ്ടെത്താന്‍ ശാശ്വത ലക്ഷ്യം കണ്ടെത്താന്‍

ആരു ശ്രമിച്ചാല്‍ സാധിക്കും ........

സുക്ഷം പറയാനരുന്ട് ? സുക്ഷം പറയാനരുന്ട് ?

Read more...

കാലൊച്ചകള്‍ Malayalam poem kavitha

കാലൊച്ചകള്‍


നീ പെയ്തു പിന്‍ വാങ്ങിയത്
എന്‍റെ ഹൃദയത്തിലാണ്,
വര്‍ഷകാല സന്ധ്യകളില്‍ അല്ല .
നീ തന്ന ഗന്ധം എന്‍റെ ആത്മാവില്‍ ആണ്,
വാസന്തരേണുക്കളില്‍ അല്ല.
നീ വീണടിഞ്ഞത് എന്‍റെ മൌനത്തില്‍ ആണ്,
മണ്ണിന്‍റെ ആഴങ്ങളില്‍ അല്ല.
നീ പ്രണയിച്ചത്‌ നിന്‍റെ പുലര്‍കാല സ്വപ്നങ്ങളെയാണ്,
എന്‍റെ ഏകാന്തവീഥികളെ അല്ല.
നിനക്കും എനിക്കുമിടയില്‍
സ്വപ്‌നങ്ങള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍
നീ ഓര്‍ക്കുക..,
തുടരാതെ ഒഴിഞ്ഞു പോയ മൂക ഗദ്ഗദങ്ങളെ..

Read more...

എന്‍റെ പ്രണയം Malayalam poem kavitha

എന്‍റെ പ്രണയം വിരഹത്തിന്‍ നീല ജ്വാലകളില്‍ എരിഞ്ഞു തീരുന്നു.
എന്‍റെ സ്വപ്‌നങ്ങള്‍ വിധി നെയ്ത വലയില്‍ ഇരകളെ തേടുന്നു.
എന്‍റെ മോഹങ്ങള്‍ ജീര്‍ണിച്ച തെരുവിലെ സന്ധ്യകള്‍ തിരയുന്നു.
എന്‍റെ ചിന്തകളില്‍ നിന്‍റെ സ്വപ്‌നങ്ങള്‍ വസന്തം നിറക്കുന്നു.
ഒടുവില്‍, നിനക്കും എനിക്കുമിടയില്‍ മൃതിയുടെ കൈകള്‍ തിരശീല താഴ്ത്തുന്നു ... 
"നിനക്കെന്താണ് വേണ്ടത്?"അവന്‍ ചോദിച്ചു. "ഒരു കുമ്പിള്‍ മഴ.ഒരു കുടം നിറയെ ഭൂമി നിറയെ"അവള്‍ ആവേശത്തോടെ പറഞ്ഞു. "പിന്നെ"?അവന്‍ ചോദിച്ചു. "തലക്ക് ഒരു ചൊട്ടു പോലെ ഒരു ഇടി" എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു ഇടി അവള്‍ പറഞ്ഞു. "പിന്നെയോ?" "അതോടൊപ്പം എന്റെ മുഖം കാണാന്‍ എന്നെ തന്നെ കാണാന്‍ ഈ ഭൂമിയെ മുഴുവന്‍ കാണാന്‍ ഒരു മിന്നല്‍". അവന്‍ പുഞ്ചിരിച്ചു.എന്നിട്ട് ഒരു മഴയായി അവളെ തഴുകി, ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി അവള്‍ക്ക് നിത്യവെളിച്ചം നല്‍കി.
 

Read more...

നീ പകര്‍ന്നത് Malayalam kavitha poem

നീ പകര്‍ന്നത്

തഴുകുന്ന തെന്നലില്‍
നിന്‍ സ്നേഹ സ്വാന്തനം.
മൂടുന്ന കുളിര്‍ മഞ്ഞില്‍
നിന്‍ മൃദു സ്പര്‍ശനം .
പാല പൂത്ത രാത്രിയില്‍
ഇനി മേനിതന്‍ ഗന്ധം.
ആമ്പല്‍കുള കല്‍പടവുകളില്‍
നിന്‍ പദനിസ്വനം.
ധനുമാസം ചൊരിയും നിലാവില്‍
നിന്‍ മന്ദഹാസം.
കുയിലിന്‍ അജ്ഞ്യാത രാഗത്തില്‍
നിന്‍ പരിഭവ സ്വരം .
വിട പറഞ്ഞകലും സന്ധ്യയില്‍
നിന്‍ യാത്രാമൊഴി .
ഒടുവില്‍.,
വിരഹമേകിയ മുറിപ്പാടില്‍
അമൂര്‍ത്തമായ് നിന്‍ രൂപം...

Read more...

സ്ത്രീ പക്ഷം Malayalam poem kavitha

സ്ത്രീ പക്ഷം

കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ്‌ വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ


ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു
''ന: സ്ത്രീ സ്വാതന്ത്ര മര്‍ഹതി .."
മനു സ്മൃതിയിലെ സ്ത്രെയ്ന്ന ദര്‍ശനത്തിനു
ആധുനികോത്തരത്തിന്‍റെ വസ്ത്രാക്ഷേപം
ചൊല്ലേണ്ടത് ഇതാണ് പെണ്ണെഴുത്തെ-
'' യത്ര: നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത..."
ഫെമിനിസം തിരശീലക്കു പിന്നില്‍
പൌരുഷത്തിനു കിടപ്പായ്‌ വിരിക്കുന്നു .
വിത്തിടാനുള്ള വിളനിലമല്ല നീയെങ്കില്‍ ,
കളകള്‍ കൂട്ടമായ്‌ അന്ത്യകൂദാശ ചൊല്ലട്ടെ !


താണ്ടുവാനേരെയുണ്ട് കാതങ്ങള്‍ ,
പൂംകോഴിയൊന്നു കൂവട്ടെ;
പിട കോഴികള്‍ കൂവുമോ?
നോക്കാം, നമുക്കത് ചര്‍ച്ച ചെയ്യാം ,
രതിയുടെ നീല വേലിയെട്ടങ്ങള്‍ക്കൊടുവില്‍.,
സ്ത്രീ പക്ഷ വേദികളില്‍ ,
നാളെകളുടെ സെമിനാറുകളില്‍ ,
തണുപ്പിന്റെ ആഘോഷങ്ങളില്‍ ..
അസ്ഥികള്‍ ഉറയുന്നു
നീ രക്തമുറയാത്ത എന്‍റെ വലിയ
മുറിവായി മാറുന്നു.
നിറമാറിലൊരു അഭയം
അമൃത ധാരയില്‍ എന്‍റെ യൌവനം
മിഴികളടക്കുന്നു.


നീയറിയുക , ജനിക്കും , മൃതിക്കും
ഞാന്‍ മുന്‍കൈ എടുക്കേണ്ടവന്‍
ഋതുകാല സന്ധ്യകളുടെ ഭാരങ്ങള്‍ ചുമക്കുന്നോന്‍.
ആദിയും, അന്തവും ശയന ദൂരങ്ങളില്‍
മുറിവേറ്റു ചിതറുന്നു .
പ്രേത നര്‍ത്തനങ്ങളില്‍ താഴെ നീ -
എന്നും ഭവിക്കുക; ഭൂമിക്കധിപനാം ഞാന്‍
നിന്നില്‍ മീതെ ശയിച്ചോട്ടെ !


സ്ത്രെന്ന്യതെ ,നീയെന്‍റെ ശക്തിയായ് ,
ഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..

Read more...

സൈബര്‍ കേരളം Malayalam poem kavitha

സൈബര്‍ കേരളം

പേരറിയാത്ത പക്ഷികള്‍
പാടാനറിയില്ലോന്നിനും
ഇല കൊഴിഞ്ഞ മരങ്ങള്‍
തളിര്‍ക്കാന്‍ കഴിയില്ലോന്നിനും
ദു:ഖം തളം കെട്ടി നില്‍ക്കും നദികള്‍
ഒഴുകാറില്ലവയോന്നും
മനസാക്ഷി മരവിച്ച
മനുഷ്യ മരപ്പാവകള്‍
ശബ്ദിക്കുന്ന സെല്‍ ഫോണുകള്‍
വര്‍ഷകാലത്തിലും
വേനല്‍ ചൂടിന്‍റെ വേദനയില്‍
പുലഭ്യം പറയുന്ന
കലാപങ്ങള്‍ നശിപ്പിച്ച
തെരുവിലെ അഭയാര്‍ത്തികള്‍
ഒരു പക്ഷെ പ്രാണന്‍റെ
അന്നം തേടുന്നവര്‍
വിശപ്പിന്‍റെ വിളിയില്‍
കൈ നീട്ടി മടുത്ത
ഭ്രാന്തിപെണ്ണിന്‍റെ
മടിക്കുത്തഴിക്കുന്ന ഖദര്‍ മാന്യന്‍മാര്‍
ഉറക്കം വരാത്ത കുഞ്ഞിനു
കഥ ചൊല്ലി കൊടുക്കുന്ന
ഒരു മുത്തശ്ശി ..
"പണ്ട് ഒരു നാടുണ്ടായിരുന്നു..,
ദൈവത്തിന്റെ സ്വന്തം......."
.......

Read more...

ശിക്ഷാ വിധി Malayalam poems kavitha

ശിക്ഷാ വിധി

നീതി പീഠം അവനു ശിക്ഷ വിധിച്ചു .
രാജ്യദ്രോഹം ,ഗൂഡാലോചന
കൊലപാതകം ചാരവൃത്തി ..
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ..
എന്നാല്‍ ,
അപൂര്‍ണ്ണം ...
ഇവക്കെല്ലാം വധ ശിക്ഷ .
ആത്മഹത്യയിലൂടെ
സ്വന്തം മനസാക്ഷിക്കൊരു അപ്പീല്‍.
നീതിയുടെ കറുത്ത ശീലയാല്‍
കണ്ണുകള്‍ മൂടി കെട്ടിയ
നീതി ദേവതക്ക്
ആത്മ വിധി കാണാന്‍ കഴിഞ്ഞില്ലത്രേ!
വിധിയുടെ ന്യായാധിപനും..

Read more...

മഴ കരഞ്ഞടങ്ങുമ്പോള്‍ .. Malayalam poem kavitha Nandhitha


മഴ കരഞ്ഞടങ്ങുമ്പോള്‍ ..

മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്
മഴമേഘഗര്‍ജനങ്ങളുടെ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌
നീയറിയാതെ പോയത്.. ഞാനും..,
നിന്‍റെ വിഷാദ നയനങ്ങള്‍ക്കും ,
എന്‍റെ ഹൃദയതാളങ്ങല്‍ക്കുമിടയില്‍
ഇനിയും പെയ്തൊഴിയാത്ത
രതിമോഹസ്വപ്‌നങ്ങള്‍
നിന്‍റെ ഉറഞ്ഞ ചുംബനങ്ങളിലെ
പ്രണയാഗ്നിയില്‍ ,
ഇന്നലെകളുടെ രാസവാക്ക്യങ്ങള്‍
വഴി മാറുന്നു ..
ആയതിനാല്‍,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നെ പ്രണയിക്കരുത്
നിന്‍റെ ആദ്യാന്തഗര്‍ഭത്തിന്‍ ചൂടില്‍
ചുരുണ്ടു കൂടി മയങ്ങുമ്പോള്‍
എന്‍റെ അരക്കെട്ടില്‍ ഇനിയും അണയാത്ത
അഗ്നിഗോളം .
പ്രണയത്തിനും , കാമത്തിനുമപ്പുറം
ഇനിയും തെളിയാത്ത ഹൃദയരേഖകളുടെ
അഭയ സംഗമങ്ങള്‍ .
മഴനൂലുകള്‍ കൂട് കൂട്ടിയ
വര്‍ഷകാല യാമങ്ങളുടെ കണ്ണീര്‍ നനവില്‍
തളര്‍ന്നുറങ്ങിയത് ,
നിന്‍റെയെന്ന പോലെ എന്‍റെയും കിനാവുകള്‍ .
ഒരിക്കലും,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നില്‍ ഇണ ചേരരുത്
എന്നും ,
നിന്‍റെ തീഷ്ണ നയനങ്ങളില്‍ ,
തപ്ത നിശ്വാസങ്ങളില്‍..,
അണിവയറിലെ രോമരാജികളില്‍ .,
എരിഞ്ഞാല്‍ ഒടുങ്ങാത്ത അഗ്നികുണ്ഡം ..
നിന്‍റെ മോഹ സ്വപ്നങ്ങളുടെ
ഉദയം അവസാനിച്ചിരുന്നത്
വര്‍ഷകാല സൂര്യന്‍റെ
ആര്‍ദ്ര സന്ധ്യകളില്‍..
നീ തീര്‍ത്ത നഷ്‌ടസ്വപ്‌നങ്ങള്‍
നിറം ചാലിച്ചിരുന്നത് ,
മഴമേഘങ്ങളുടെ പെയ്തൊഴിയാത്ത
രതി ലാസ്യ ഭാവങ്ങളില്‍..
എങ്കിലും.., ഒടുവില്‍ ,
നീ പെയ്തൊഴിയുമ്പോള്‍,
കരഞ്ഞടങ്ങുമ്പോള്‍ ,
ഇല താളുകളില്‍
മുകില്‍ മുത്തുകള്‍ വാരി വിതറി
വഴി മാറുമ്പോള്‍ ,
ഞാന്‍ നിന്നെ മോഹിക്കുന്നു..
പ്രണയിക്കുന്നു.. കാമിക്കുന്നു ..
മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
വെറുതെ കൊതിക്കുന്നു .

Read more...

നിനക്ക്... Malayalam Poem Kavitha Nandhitha

നിനക്ക്...

എന്റെ കണ്ണിനു കാഴ്ചയും

എന്റെ കാതിനു കേള്‍വിയും

എന്റെ ഹൃദയത്തിനു മിടിപ്പും

നഷ്ട്ടപ്പെട്ടിരുന്നു

കാരണം

മേഘങ്ങള്‍ക്കപ്പുറത്തെ സൂര്യതാപവും

ഭൂമിക്കടിയിലെ അഗ്നികുന്ടവും

ആഴിയുടെ അഗാധതയിലെ അടങ്ങാത്ത അശാന്തിയും

എന്റെ മനസ്സാണെന്ന്,

എന്റെ പ്രപഞ്ചം നീയാണെന്ന്

എന്റെ പ്രണയം നിനക്ക് മാത്രമെന്ന്

ഞാനുന്മയാകുന്നത് നിന്നാലാണെന്ന്

നീയൊരിക്കലും അറിയുന്നില്ലല്ലോ..

ആകയാല്‍

ഈ ഭ്രമണം അവസാനിക്കുന്നില്ല

ഗ്രഹങ്ങളുടെ മഹാകോടി വര്‍ഷങ്ങള്‍ തീര്‍ത്ത്

ഞാനെന്നെ നിഗ്രഹിക്കുവോളം :

അല്ലെങ്കില്‍ നിന്റെ ഹൃദയം ഋതുവായി

പ്രണയ വസന്ത സംക്രമണമാകുവോളം ...

നിനക്കെന്റെ നിവേദ്യം പ്രണയമാണ്.

പ്രാണനും...

Read more...

Malayalam Poem Kavitha മനസ്സ് Nandhitha

മനസ്സ്

ഉലയില്‍
കനല്‍ തീര്‍ത്ത ജ്വാലയില്‍
ഉരുകുന്ന ലോഹമോ മനസ്സ്..

തിരയില്‍ ,
അലയാഴിതന്‍ മടിയില്‍
അനന്ത നീലിമതന്‍ ഇരുളോ മനസ്സ്..


ചരിവില്‍,
മുനകൂര്‍ത്ത പാറതന്‍ മേനിയില്‍
വീണടിയും മോഹ ഭംഗങ്ങള്‍ ..
അകലുന്ന ബന്ധങ്ങള്‍
കൂരിരുള്‍കാറ്റിന്‍ മന്ത്രങ്ങള്‍
ഋതു കാല സ്വപ്‌നങ്ങള്‍..
ഒടുവില്‍
ചിന്തകള്‍ കോറിയ ക്യാന്‍വാസ്സില്‍
വര്‍ണ്ണങ്ങളായ്
വരകളായ്
അമൂര്‍ത്തമായ് വളരുന്നു മനസ്സ്.

Read more...

Malayalam Poems Kavitha വസന്ത ജ്വാലകള്‍ Nandhitha

വസന്ത ജ്വാലകള്‍

ഹരിത കമ്പളം ശവക്കച്ച പുതക്കുന്നൊരീ
മേയ് മാസ ലഹരി.
പ്രിയേ,
പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്‌നങ്ങള്‍..ബിംബങ്ങള്‍..
വാസന്ത വേഗങ്ങള്‍..
ഇന്നലെ:
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?
ഇന്ന്:
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..

ഇനിയൊരു നാള്‍ :
ഓര്‍ക്കുക പ്രിയേ ,
നിലാവിന്റെ തീരാ തീരങ്ങളില്‍
ഋതു കാലവേഗങ്ങള്‍
കൂടണയുമ്പോള്‍
ഊതി അണക്കരുത് ,
മുറിവേറ്റ ജ്വാലകളുടെ
ബീജ സങ്കല്‍പ്പങ്ങളെ.....

Read more...

യാത്ര Malayalam Poem Kavitha Nandhitha

യാത്ര

ഇത്
സ്മരണകളുടെ ബലി തര്‍പ്പണം .!
പ്രണയവും, കാമവും,
മോഹവും
പഴകിയ വേഷങ്ങള്‍ ഉപേക്ഷിക്കുന്നു ..
നിത്യ നിദ്രയുടെ
കുഴി മാടത്തിലേക്ക് വീഴുന്ന
വാക മര പൂക്കളെ പോലെ
കാലവും വീണടിയുന്നു ..
ബന്ധങ്ങളുടെ വ്യാപാരങ്ങളില്‍
ഹോമിക്കേണ്ടി വന്ന
പ്രണയത്തിനു
ഒറ്റപ്പെടലിന്‍റെ രോദനം ..
ഭൂതകാലത്തിന്‍റെ കാണാക്കയങ്ങള്‍ക്ക് മീതെ
വട്ടമിട്ടു പറക്കുന്ന
ബലി കാക്കകള്‍ക്ക്
കാര്‍ വര്‍ണ്ണം ...
തിരയൊടുങ്ങാത്ത ഈ തീരത്തിനു
ഏകാകിയുടെ
യാത്രാ മൊഴി....!

Read more...

നന്ദിതാ .,, നീ ... Malayalam Poem

നന്ദിതാ .,, നീ ...

എല്ലാം അറിഞ്ഞിട്ടും ,
മണ്ണിന്റെ
ഊരവരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ......

Read more...

ചില വേനല്‍ കിനാവുകള്‍ : Malayalam Poem | Kavitha

ചില വേനല്‍ കിനാവുകള്‍ :

പ്രിയേ,
മൃതിയുടെ നിറവുമായ്‌
കര്‍ണ്ണികാരങ്ങള്‍ പൂത്തു.
ഓര്‍മ്മതന്‍ നരിപ്പോടില്‍
പ്രണയാഗ്നി.
നീയും എന്‍റെ നിത്യകാമമോഹങ്ങളും
തമ്മില്‍ ദൂരമെന്തു ?
ഏതോ പ്രാണന്‍റെ പിടച്ചിലില്‍
ചിറകറ്റ കിളിയുടെ
രതി സ്വപ്‌നങ്ങള്‍..
കോണ്‍ക്രീറ്റ് കാടുകള്‍ക്കിവിടെ
വേനല്‍ തീ പടരുന്നു.
കാറ്റിന്‍റെ ജല്പ്പനങ്ങളില്‍
മരണ മണി മുഴക്കം.
അമ്പല ഗോപുരങ്ങള്‍
പൊങ്ങുന്നു വാനോളം ..
മദ്യശാലയിലെ
ചുവന്ന ഇടനാഴികളില്‍
നിന്നാല്‍ ഒന്നറിയാം ,
ഇന്നാണ് നമ്മുടെ
ചരമ ദിനം ..!

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP